Followers

Friday, November 2, 2012

നിശബ്ദം നേത്റാവതി




'' താങ്കള്‍  എവിടെ നിന്നു  വരുന്നു ? ''
സൂഫി കവയിത്രി  റാബിഅ ബസ്രിയോട്
ഒരിക്കല്‍ ഒരാള്‍  ചോദിച്ചു :
''മറുതീരത്തു നിന്ന് ''
റാബിഅ പറഞ്ഞു .
'' താങ്കള്‍ എവിടേക്കു പോകുന്നു? ''
''മറുതീരത്തേക്ക് ''
റാബിഅ പ്രതിവചിച്ചു.


തീവണ്ടിയില്‍ മംഗലാപുരത്തിറങ്ങി     .     ബസ്സു പിടിച്ചു   .    ഏകദേശം രണ്ടു മണിക്കൂറ്   .   ധര്‍മ്മസ്ഥലത്ത്തെത്ത്തി   .   സുഹൃത്ത്   ,   ശ്രീവരാഹം ആഗ്രഹാരത്തെരുവിലെ ത്റിവിക്റമ മല്യ   ,   നിത്യസഞ്ചാരി  ,   സൌജന്യ സത്റങ്ങളെക്കുറിച്ചു   പറഞ്ഞിരുന്നു   .   പല പേരുകളുള്ള  സത്റങ്ങള്‍  .   ഒന്നിന്റെ പേര്  ശരാവതി  .   അവിടെക്കയറി   .   കുളിച്ചു    .    കത്തുന്ന വിശപ്പ്‌   .   അന്നപൂര്‍ണയെന്ന ഊട്ടുപുര   .   എണ്ണമറ്റ  മനുഷ്യര്‍   .  പലജാതികള്‍    .   പല  മതസ്ഥര്‍   .  പലദൈവവിശ്വാസികള്‍    .   വിവധദേശക്കാര്‍   .   ടൂറിസ്റ്റുകള്‍   .  യാത്രികര്‍   .  യാചകര്‍  ....... അവരോടൊപ്പമിരുന്ന്  ഭക്ഷണം കഴിച്ചു .

കര്‍ണ്ണാടകയിലെ പടിഞ്ഞാറന്‍ കുന്നുകള്‍    .   താഴ്വര   .   താഴ്വരയില്‍  ധര്‍മ്മസ്ഥലം (ധര്‍മ്മസ്ഥല )    .    നൂറ്റാണ്ടുകള്‍ക്കു മുമ്പാണ്   .    ഈ മണ്ണില്‍  ധര്‍മ്മദേവതകള്‍  വന്നിറങ്ങി    .    ജൈന ദമ്പതികള്‍   .   കറകളഞ്ഞ ഭക്തിയുള്ളവര്‍   .    ബിര്മ്മണയും  അമ്മു ബല്ലാളത്തിയും   .   സ്വപ്നത്തില്‍   ധര്‍മ്മദേവതകള്‍   ധര്‍മ്മസന്ദേശം   അവര്‍ക്കു  കൈമാറി   .   അതൊരു  മിത്ത്   .   അഴകുള്ള മിത്ത്   .   മഞ്ചുനാഥേശ്വരക്ഷേത്രം  ആ മിത്തിന്റെ ആവിഷ്ക്കാരം .

ക്ഷേത്രത്തിന്റെ  ഒഴിഞ്ഞ കോണിലിരുന്നു  .   ഒന്നും പ്രാര്‍ഥിക്കാനില്ല   .   തനിച്ചു യാത്ര ചെയ്യുമ്പോള്‍  കൂടുതല്‍ തനിച്ചാവുന്നു  .   നിസ്സംഗനാവുന്നു   .    മൊബൈല്‍ഫോണ്‍  സ്വിച്ഓഫ് ചെയ്തു   .   അകലേയ്ക്കകലേയ്ക്ക്  യാത്ര ചെയ്യുംതോറും ആരുമില്ലാത്ത്വനാകും   .  തകര്‍ന്നു തരിപ്പണമാകും    .   ഒന്നിച്ചുകൂടി മറ്റൊരാളാവും    .    സമയക്രമം തെറ്റും   .   തിരിച്ചുപോക്കിനെക്കുറിച്ചുള്ള ആധികള്‍ ഒഴിഞ്ഞു പോകും .

സന്ധ്യയാവുന്നു    .   കാണുന്ന ആകാശത്തു നിന്നും കാണാത്ത ആകാശത്തേക്ക്  പക്ഷികള്‍ പറന്നു മറയുന്നു    .    കാണുന്ന ഭൂമിയിലെ കാറ്റ് കാണാത്ത ഭൂമിയിലും  വീശുന്നു    .    പടവുകള്‍  കയറിച്ചെന്നു   .   മുകളില്‍   ബാഹുബലിപ്രതിമ   .   നെടിയ വടിവ്   .   കണ്ടു നിന്നു  ,  ഏറെ നേരം   .   ബാഹുബലിയുടെ  സഹോദരന്‍   .   ഭരതന്‍   .  യുദ്ധം ചെയ്തു    .   കീഴടക്കി   .    എല്ലാം വെട്ടിപ്പിടിച്ചു   .   അധിക്കാരഭ്രാന്തില്‍  ബാഹുബലിക്കു  നേരെ ചെന്നു   .   ബാഹുബലി  യുദ്ധം ചെയ്തില്ല   .   സര്വസംഗപരിത്യാഗിയായി   .    ഉപേക്ഷിച്ചുപേക്ഷിച്ച്  ഉന്നതശീര്‍ഷനായി   .    ജ്ഞാനത്തിന്റെ  ദയാപരനായ ചക്രവര്‍ത്തിയായി   .   എല്ലാം ഉപേക്ഷിച്ചവന്റെ  പ്രതിമയ്ക്കു  മുന്നില്‍ ഒന്നും  ഉപേക്ഷിക്കാത്ത സഞ്ചാരി    .    അറിവില്ലാത്തവന്‍   .   ബുദ്ധപഥങ്ങളിലെ മോഹിപ്പിക്കുന്ന കാലൊച്ചകള്‍ അകന്നു മാഞ്ഞു  .   അകാരണ വിഷാദങ്ങള്‍ കൂടെ വന്നു   .  പടവുകള്‍ തിരിച്ചിറങ്ങി .

നേത്റാവതിയില്‍ മുങ്ങിക്കയറുമ്പോള്‍ വിഷാദങ്ങളെ നദിയെടുത്തു    .   നദീതീരത്തെ ഇടതിങ്ങിയ മരങ്ങള്‍    .    ഇലകള്‍   .   പൂക്കള്‍   .   പുല്ത്തുംബുകള്‍    .   ശലഭങ്ങള്‍   .   കരുണാമയം    .   പ്റിയംവദം   .   ദൂരെ  ,   നീലമലകളുടെ മൌനത്തിനു മീതേ മാറുന്ന മേഘങ്ങള്‍   .   രാത്രിയില്‍  യക്ഷഗാനം  കണ്ടു   .  ധര്മ്മസ്ഥലം  യക്ഷഗാനത്ത്തിന്റെ  നിലം   .   കാഴ്ചകള്‍  അവസാനിക്കുന്നില്ല   .    യാത്രകളും .

No comments:

Post a Comment